റിയാദ്: സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിച്ചാൽ 25,000 റിയാൽ വരെ പിഴ. പിഴ ഷെഡ്യൂളിലെ ഭേദഗതികൾ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. ടൂർ ഗൈഡിംഗുമായി ബന്ധപ്പെട്ട ഗുരുതര ലംഘനങ്ങൾക്കാണ് പിഴ ചുമത്തുക.
പുതിയ ഭേദഗതി അനുസരിച്ച്, സാധുവായ ലൈസൻസില്ലാതെ ടൂർ ഗൈഡ് പ്രവർത്തനം നടത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലംഘനം. ലൈസൻസ് കാലഹരണപ്പെട്ട ശേഷവും റദ്ദാക്കിയതിനുശേഷവും അല്ലെങ്കിൽ അതിന്റെ സസ്പെൻഷൻ കാലയളവിലും പ്രവർത്തനം തുടരുന്നതാണ് ഇതിൽ ഉൾപ്പെടുക.
മൂന്നാം കക്ഷികൾക്ക് ലൈസൻസ് ഉപയോഗിക്കാൻ നൽകുക, ടൂറിസ്റ്റുകൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക, പ്രത്യേകിച്ച് രാജ്യത്തിന്റെ പ്രശസ്തിയെയോ ടൂറിസം താൽപ്പര്യങ്ങളെയോ ദോഷകരമായി ബാധിക്കുന്ന വിവരങ്ങൾ നൽകുക എന്നിവയും ഈ വിഭാഗത്തിലെ ലംഘനങ്ങളിൽ ഉൾപ്പെടുന്നു, ഇവയും ഗുരുതര ലംഘനങ്ങളായി കണക്കാക്കപ്പെടും.









Leave a Reply