വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിനു ശേഷമെന്ന് പ്രതി അഫാൻ. കൂട്ടക്കൊല നടത്തിയ കാര്യം അറിഞ്ഞതിന് ശേഷം ഇനി നമ്മൾ എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും, തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി എന്നും പ്രതി മൊഴി നൽകി.
അഫാൻ്റെ മാതാവിനെ സൽമാബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. കുടുംബത്തിനുണ്ടായ കടബാധ്യതയ്ക്ക് കാരണം മാതാവ് ഷെമി ആണെന്ന് അവർ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇത് സൽമാബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലത്തീഫിൻ്റെ ഭാര്യയെ കൊല്ലാൻ താൻ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിൻ്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് അവരേയും കൊലപ്പെടുത്തിയത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്.
Leave a Reply